എസ്. ജാനകി

Singer S Janaki falls and fractures her hip. Details inside - Movies News

എസ്. ജാനകി (1938-

പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് എസ്. ജാനകി. 1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച അവർ മൂന്നാം വയസ്സ് മുതൽ സംഗീതം പഠിച്ചു തുടങ്ങി. പത്താം വയസ്സിൽ പൈതി സ്വാമി ഗുരുവിന്റെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു.

ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയാവുന്നത്. തുടർന്ന് മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു. 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്നു വരുന്നത്. 

എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ച ജാനകി മലയാളത്തിൽ മാത്രമായി 1200-ൽ പരം  സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . 

ഗായിക എന്നതിനു പുറമെ  ജാനകി ഗാന രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ജാനകിയ്ക്ക് ലഭിച്ചു. 1976ല്‍ ഭപതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 

1980ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍... എന്ന ഗാനത്തിനും 1984ല്‍ തെലുഗു ചിത്രമായ ഭസിതാര'യില്‍ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്. 

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ  കലൈമാമണി പുരസ്‌ക്കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു. 2013 ല്‍ ലഭിച്ച പത്മഭൂഷന്‍ ജാനകി നിരസിയ്ക്കുകയാണുണ്ടായത്. പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് അമിത പരിഗണന കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിരസിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം. 

എസ്  ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് 'എസ്‌ .ജാനകി ആലാപനത്തിൽ തേനും വയമ്പും'.